തമിഴ്നാട് പോലീസിൻ്റെ പോർട്ടൽ ചോർത്തി ഹാക്കർമാർ

ചെന്നൈ: തമിഴ്നാട് പൊലീസിന്റെ ‘മുഖം തിരിച്ചറിയിൽ പോർട്ടൽ’ (ഫേഷ്യൽ റെക്കഗ്നിഷ്യൻ പോർട്ടൽ) ഹാക്ക് ചെയ്തു.

‘വലേറി’ എന്ന സംഘം ഡേറ്റ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുറ്റവാളികളും പ്രതികളും ഉൾപ്പെടെ അരലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നത്.

മേയ് മൂന്നിന് ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ ഡാർക്ക് വെബിൽ ഹാക്കർമാരുടെ സൈറ്റിൽ രണ്ട് മുതൽ മൂന്ന് ഡോളർ വരെ വിലക്ക് വിൽപനക്കുള്ളതായും റിപ്പോർട്ടുണ്ട്.

ഡേറ്റയിൽ വ്യക്തിഗത വിവരങ്ങൾ, ഫോൺനമ്പറുകൾ, വിലാസങ്ങൾ, വ്യക്തികൾക്കെതിരായ കേസുകൾ, രജിസ്ട്രേഷൻ തീയതി, പ്രഥമ വിവര റിപ്പോർട്ട് തുടങ്ങിയവയും ഉൾപ്പെടും.

കാണാതായ വ്യക്തികളെയും കുറ്റവാളികളെയും നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഫേഷ്യൽ റെക്കഗ്നിഷൻ പോർട്ടൽ.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...