റിപ്പോർട്ടർ ടിവി ഓഫീസിൽ 20 മണിക്കൂർ നീണ്ട റെയ്ഡ് സമാപിച്ചു

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) നടത്തിയ 20 മണിക്കൂർ നീണ്ട റെയ്ഡ് സമാപിച്ചു. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30-ഓടെയാണ് അവസാനിച്ചത്. റെയ്ഡിൽ ഓഫീസിൽ നിന്ന് നിരവധി രേഖകളും മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും 6300 അമേരിക്കൻ ഡോളറും പോലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ട്.തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എസ്.ഐ.ടി തലവൻ അറിയിക്കുമെന്നും എ.സി.പി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മൃഗശാല മാറ്റത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢ ലക്ഷ്യമുണ്ട്: വി.കെ പ്രശാന്ത്

തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും നഗരസഭയേയും രൂക്ഷമായി വിമർശിച്ച് വി.കെ പ്രശാന്ത് രംഗത്തെത്തി.ഈ നീക്കത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി ഇന്ന് വിധി പറയും.2003...

റിപ്പോർട്ടർ കമ്പനി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

റിപ്പോർട്ടർ കമ്പനി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ.വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കവിഞ്ഞ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ ആണ് റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ...

എക്‌സൈസ് വകുപ്പിനെ ആധുനികവത്ക്കരിക്കുക പ്രധാന ലക്ഷ്യം: മന്ത്രി എം.ലിജു

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അത്യാധുനിക വാഹനങ്ങളും...