നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചർച്ച ചെയ്യും

സെസും ഫീസും അടക്കം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ജില്ല കമ്മിറ്റികള്‍ അഭിപ്രായം അറിയിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചയില്‍ എംവി ഗോവിന്ദന്റെ മറുപടിയും ഇന്നുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ നയരേഖയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുമ്ബേ പിന്തുണ നല്‍കുന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
നയരേഖയില്‍ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നും വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരില്‍ വികസനം മുടക്കാനാകില്ലെന്നുമാണ് എം.വി. ഗോവിന്ദന്‍ ലേഖനത്തില്‍ നല്‍കുന്ന സൂചന. തുടര്‍വികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പണം ആവശ്യമാണ്. ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്.

സമ്ബന്ന വിഭാഗങ്ങള്‍ക്ക് എല്ലാ സൗജന്യങ്ങളും നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്ന രേഖയില്‍ വരുമാനത്തിന് അനുസരിച്ച്‌ പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. കേന്ദ്രം കേരളത്തെ അവഗണിച്ചാലും പണമില്ലെന്ന് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പറയുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...