നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് പത നീക്കം ചെയ്‌തു. എന്നാൽ ഫയർ ഫോഴ്സ് പോയതിന് തൊട്ടുപിന്നാലെ അതേ സ്ഥലത്ത് വീണ്ടും പത പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. രാവിലെ ചെറിയ പതയാണ് കാണപ്പെട്ടത്. പിന്നീട് മഴ പെയ്‌തപ്പോർ പത കൂടുകയായിരുന്നു. ഇതുവഴി കടന്നുപോയ ഏതെങ്കിലും വാഹനത്തിൽ നിന്ന് ചോർന്ന രാസവസ്തു ചേർന്നതാകാം പതയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.