തിരുവനന്തപുരം : ജൂലായ് മാസ്മാകുമ്പോൾ ഡെങ്കിപ്പനി കേസുകൾ അധികരിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി വീണ ജോർജ്.
ആരോഗ്വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളിൽ എല്ലാ ജനങ്ങളും പങ്കളികളാകണമെന്നും,എല്ലാവരും പരിസര – വ്യക്തി ശുചിത്വം പാലിക്കണമെന്നും ആരോഗ്യമന്ത്രി.
2013 ലും,2017 ലും വ്യാപകമായി ഡെങ്കിക്കേസുകൾ ഉണ്ടായ പോലെ 2023ൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല .
ആരോഗ്യവകുപ്പ് ഈ വർഷം ഡെങ്കിപ്പനിക്കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകുകയും ആരോഗ്യ ജാഗ്രത കലണ്ടർ പുറത്തിറക്കുകയും ചെയ്തിരുന്നു.