കുന്നത്തുനാട് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.പൊതുമേഖല സ്ഥാപനത്തിന്റെ സിഎസ്‌ആർ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയിൽ ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.’സ്ലേറ്റ്’ എന്ന പേരിൽ കുന്നത്തുനാട് മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. സെന്റ് തെരേസാസ് വെൽഫെയർ സൊസൈറ്റിയായിരുന്നു നടത്തിപ്പുകാർ.2023-24 അധ്യയന വർഷത്തില്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പേരില്‍ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നും, പദ്ധതിയുടെ മറവില്‍ വൻതോതില്‍ പണപ്പിരിവ് നടത്തിയെന്നുമാണ് പരാതി.
പി.വി. ശ്രീനിജിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് പരാതി നല്‍കിയത്.
കുന്നത്തുനാട് മുൻ എംഎൽഎ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

