കതിർകുല ഗുരുവായൂരപ്പന് സമർപ്പിച്ചു

കുമരകം ഇടവട്ടം പാടത്ത് ഒരു വർഷം മുമ്പ് വിളഞ്ഞ നെൽകതിരികൾ കുട്ടി ഇണക്കി നിർമ്മിച്ച പടുകൂറ്റൻ കതിർകുല ശില്പി വിനോദ് ഗുരുവായൂരപ്പന് സമർപ്പിച്ചു.

50 കിലോ നെൽകതിരുകൾ കൂട്ടി ഇണക്കി നിർമ്മിച്ച കതിർ കുലക്ക് ഇപ്പോൾ 45 കിലോ ഭാരം ഉണ്ട്.

മുന്നടി ഉയരവും.

പലരും നെൽകതിരുകൾകാെണ്ട് കതിർകുലകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ആർക്കും ഇത്ര ഭീമൻ കതിർകുല ഇത്ര രൂപഭംഗിയിൽ സൃഷ്ടിക്കാനിതുവരെ കഴിഞ്ഞിട്ടില്ല.

നെൽകതിരിൽ നിന്നും നെൽമണികൾ അടർന്നു പോകാതെ ഉണക്കിയെടുത്ത് കൂട്ടിച്ചേർത്ത് ഈ കതിർ കുല നിർമ്മിക്കാൻ ഒരു മാസത്തിലേറെ പ്രയത്നിക്കേണ്ടി വന്നു.

ഭാര്യ അനുപമയും മകൻ അനൂപും വിനോദിന് വേണ്ട സഹായം നൽകാൻ ഒപ്പമുണ്ടായിരുന്നു.

ഗുരുവായുരിൽ കതിർകുല എത്തിച്ചതും ഏറെ കരുതലോടെയാണ്.

ഒരു കതിർപോലും നഷ്ടപ്പെടാതെ മുന്നു മീറ്റർ മഞ്ഞപ്പട്ടു കൊണ്ട് പൊതിഞ്ഞ് ഇരുമ്പ് സ്റ്റാൻ്റിൽ തുക്കിയാണ് ഗുരുവായുർ ക്ഷേത്രത്തിലേക്ക് പിക്കപ്പ് വാനിൽ കൊണ്ടുപോയത്.

കുമരകം 10-ാം വാർഡിൽ മാടത്തിൽ വിനോദ് നിർമ്മിച്ച ആദ്യ കതിർ കുല കാഴ്ചവെച്ചത് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു.

ഇനിയും കൂടുതൽ പുതുമകളുള്ള കതിർ കുലകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് വിനാേദ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....