ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുത്തുതീർക്കും: മുഖ്യമന്ത്രി


സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തിൽ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016ലെ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ ഇപ്പോൾ 1600 രൂപയിൽ എത്തിനിൽക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷൻ വിതരണത്തിനു പ്രത്യേക സംവിധാനം സർക്കാർ സൃഷ്ടിച്ചു.

പക്ഷേ, ഒരു കാര്യവും കേരളത്തിൽ കൃത്യമായി നടക്കാൻ പാടില്ലെന്നു നിർബന്ധമുള്ളവർ ആ പ്രത്യേക സംവിധാനത്തെയും ലക്ഷ്യമിട്ടു.

അതിനായി രൂപീകരിച്ച കമ്പനി എടുക്കുന്ന വായ്പകൾ സർക്കാർ കൃത്യമായി തിരിച്ചടക്കുന്നതാണെങ്കിലും സർക്കാരിന്റെ കടമെടുപ്പിൽപ്പെടുത്തുകയും അതിലൂടെ അവകാശപ്പെട്ട കടമെടുപ്പു പരിധിയിൽ കുറവുവരുത്തുകയും ചെയ്തു.

ഇതുമൂലം കുറച്ചു മാസം കൃത്യമായി പെൻഷൻ കൊടുക്കാൻ കഴിയാതിരുന്ന സാഹചര്യമുണ്ടായി. ഇപ്പോൾ ഓരോ മാസവും ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നുണ്ട്.

അതു മുടക്കാമെന്ന ധാരണ ആർക്കും വേണ്ട. കുടിശികത്തുക ഒന്നിച്ചു കൊടുത്തുതീർക്കാൻ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസംകൊണ്ടു കഴിയില്ല. എന്നാൽ കുടിശിക അതിവേഗം കൊടുത്തു തീർക്കും.


സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും സർക്കാർ ജീവക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ, ജീവനക്കാർക്ക് അർഹമായ ഡിഎ കൃത്യമായി നൽകുന്നതിനു പ്രയാസങ്ങളുണ്ടെന്നതു യാഥാർഥ്യമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആ വിഷമം ജീവനക്കാർ എല്ലാക്കാലത്തും അനുഭവിക്കേണ്ടിവരില്ല.

ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലേക്കു കടക്കാൻ പറ്റുന്ന സാഹചര്യത്തിലേക്കു സർക്കാർ എത്തുമെന്നാണു പ്രതീക്ഷ.

പെൻഷൻകാരുടെ ഡി.ആർ. പ്രശ്‌നവും കാലവിളംബമില്ലാതെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

കീം ഫലം പ്രഖ്യാപിച്ചു, എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു.എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി.ജെ.ഇ.ഇ (JEE)...

ഏഴരപ്പൊന്നാന പരിശോധനയ്ക്ക് ഹൈക്കോടതി നിർദ്ദേശം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിക്കാനും റിപ്പോർട്ട് നൽകാനും തിരുവിതാംകൂർ ദേവ സ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ക്ക് ഹൈക്കോടതി...

ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.പാലാ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24...

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട്...