ലയണൽ മെസ്സിയുംലോകകപ്പ് നേടിയഅർജന്റീന ടീമുംകൊച്ചിയിൽ എത്തുന്നതിന്റെഭാഗമായുള്ള ഒരുക്കങ്ങളിൽതൃപ്തിയെന്ന് അർജന്റീന ടീം മാനേജർ.ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷംസംസാരിക്കുകയായിരുന്നു ഹെക്ടർ ഡാനിയൽ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽവലിയ സ്വീകരണമാണ് കബ്രേരക്ക് നൽകിയത്.മെസിപ്പട പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ സൗകര്യങ്ങൾ അദ്ദേഹംപരിശോധിച്ചു.ഹോളിഡേ ഇൻഹോട്ടലിൽ കായികമന്ത്രി വി അബ്ദുറഹ്മാനുമായിഅദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന്, മത്സരം നടത്തുന്നകലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെസൗകര്യങ്ങളും വിലയിരുത്തി.സൗകര്യങ്ങളിൽഹെക്ടർ ഡാനിയൽഗബ്രേര സന്തോഷംഅറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.മത്സരത്തിന് മുൻപ്പരമാവധി കാണികളെഉൾക്കൊള്ളിക്കാവുന്നതരത്തിൽ സ്റ്റേഡിയംപൂർണ സജ്ജമാക്കും. ഫിഫ നിഷ്കർഷിക്കുന്നഅന്താരാഷ്ട്രനിലവാരത്തിലുള്ളസജ്ജീകരണങ്ങളാണ്ഒരുക്കുന്നത്. മെസിയുടേയുംസംഘത്തിന്റെയുംകേരളത്തിലേക്കുള്ളവരവ് ആഘോഷമാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കും മെസിയെ കാണാൻ അവസരമൊരുക്കും.റോഡ് ഷോയുടെകാര്യത്തിലും അന്തിമ തീരുമാനം ഉടനുണ്ടാകും.മെസിയെക്കൂടാതെഅർജന്റീന ടീമിൽആരൊക്കെ കളിക്കുന്നതിലുംപ്രഖ്യാപനം ഉടനുണ്ടാകും.മത്സരത്തീയതിയുംഎതിർ ടീം ആരെന്നതുംമുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളിൽപ്രഖ്യാപിക്കുമെന്ന്മന്ത്രി വി അബ്ദു റഹ്മാൻഅറിയിച്ചു.

