അജ്ഞാതരായ അക്രമികൾ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നതായി പരാതി. മംഗളൂരു ഹമ്പൻകട്ടയിലെ ജ്വല്ലറിയിലെ ഓഫീസ് ജീവനക്കാരൻ മുസ്‌തഫയാണ് കവർച്ചക്കിരയായത്. 1,650 ഗ്രാം സ്വർണമാണ് മുസ്തഫയിൽ നിന്ന് തട്ടിയെടുത്തത്.കാർ സ്ട്രീറ്റിലെ കടയിലേക്ക് ശുദ്ധീകരണത്തിനായി സ്വർണക്കട്ടി കൊണ്ടുപോവുകയായിരുന്നു മുസ്തഫ. തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സ്വർണം വച്ചത്. കാർ സ്ട്രീറ്റിലെ വെങ്കടരമണ ക്ഷേത്രത്തിന് സമീപം മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുസ്തഫയെ തടഞ്ഞു. കാറിലെത്തിയ നാല് പേർ വാഹനം സമീപത്ത് നിർത്തി. അവരിൽ ഒരാൾ മുസ്‌തഫയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചിട്ട് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി സ്വർണം കവരുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

