ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചേക്കാനുള്ള സാധ്യതയേറുന്നു

ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിച്ചേക്കാനുള്ള സാധ്യതയേറുന്നു.ഗാസ സ്ട്രിപ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി ചില നിബന്ധനകളോടെ ഹമാസ് അംഗീകരിച്ചു.എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റ് ഘടകങ്ങള്‍ കൂടുതല്‍ ചർച്ചകള്‍ വേണമെന്നും നിർദ്ദേശത്തിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കുന്നതായി അവർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെ ഹമാസ് പുതിയ കരാറിന് സമ്മതിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.

ഹമാസിന്റെ ഈ പ്രഖ്യാപനത്തെത്തുടർന്ന് ഗാസയിലെ ആക്രമണം ഉടൻ നിർത്താൻ ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.“ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയെ അടിസ്ഥാനമാക്കി, അവർ ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും ഒഴിപ്പിക്കാൻ ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം ഉടൻ നിർത്തണം. ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്. പരിഹരിക്കേണ്ട വിശദാംശങ്ങള്‍ ഞങ്ങള്‍ ഇതിനകം ചർച്ച ചെയ്തുവരികയാണ്. ഇത് ഗാസയെക്കുറിച്ച്‌ മാത്രമല്ല; മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനായുള്ള ദീർഘകാല ശ്രമത്തെക്കുറിച്ചാണ്. ” –
സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ട്രംപ് എഴുതി.

അതേസമയം ഹമാസിന്റെ തീരുമാനത്തിലും ഗാസയില്‍ ബോംബാക്രമണം നിർത്തണമെന്ന ട്രംപിന്റെ അഭ്യർത്ഥനയിലും, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പറയുന്നു.അതേ സമയം ട്രംപിന്റെ പദ്ധതി പ്രകാരം ഹമാസ് ബാക്കിയുള്ള 48 ബന്ദികളെ ഉടൻ മോചിപ്പിക്കും, അതില്‍ ഏകദേശം 20 പേർ ജീവിച്ചിരിപ്പുണ്ട്. ഹമാസ് ഗാസയിലെ അധികാരം ഉപേക്ഷിക്കുകയും നിരായുധരാക്കുകയും ചെയ്യും. പകരമായി ഇസ്രായേല്‍ ഗാസയിലെ ആക്രമണങ്ങള്‍ നിർത്തി ഗാസയുടെ ഭൂരിഭാഗവും പിൻവാങ്ങുകയും നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും മാനുഷിക സഹായവും പുനർനിർമ്മാണവും അനുവദിക്കുകയും ചെയ്യും.ഇത് കൂടാതെ ഗാസയിലെ ഭൂരിഭാഗം ജനങ്ങളെയും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതികളും റദ്ദാക്കപ്പെടും. ഏകദേശം 2 ദശലക്ഷം പലസ്തീനികള്‍ താമസിക്കുന്ന ഈ പ്രദേശം ട്രംപിന്റെയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും മേല്‍നോട്ടത്തില്‍ അന്താരാഷ്‌ട്ര ഭരണത്തിൻ കീഴിലാക്കും.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...