കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. ജസ്‌റ്റിസുമാരായ ജെ.കെ മഹേശ്വരി, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്.കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ടിവികെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.കേസിൽ പ്രത്യേക അന്വേഷണം സംഘത്തെ (എസ്‌ഐടി) പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.സെപ്റ്റംബർ 27നാണ് തമിഴക വെട്രി കഴകം അധ്യക്ഷനായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 9 കുട്ടികളടക്കം 41 പേർ മരിച്ചത്.

