അന്തരിച്ച എക്‌സ്പോ ട്രാവല്‍സ് സ്ഥാപകന്‍ ജോര്‍ജ്ജ് തോമസിൻ്റെ സംസ്കാരം ശനിയാഴ്ച

കഴിഞ്ഞ ദിവസം അന്തരിച്ച എക്‌സപോ ട്രാവല്‍സ് സ്ഥാപകന്‍ കുടമാളൂര്‍ കുന്നത്തുകുഴി ജോര്‍ജ്ജ് തോമസിൻ്റെ (അപ്പച്ചന്‍-86) സംസ്കാരം ശനിയാഴ്ച. ഭൗതികശരീരം വെള്ളിയാഴ്ച നാലു മണിക്ക് കുടമാളൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിച്ച് സംസ്കാരം കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പില്‍ഗ്രിം പള്ളിയിൽ നടക്കും.കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് സർവ്വീസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ജോർജ് തോമസ്.
59 വർഷം മുൻപ് 1.20 ലക്ഷം രൂപ മുടക്കിയാണ് ജോർജ് തോമസ് ആദ്യ ബസ് വാങ്ങിയത്‌. കോട്ടയം- കുടമാളൂർ- അതിരമ്പുഴ- ഏറ്റുമാനൂർ വഴി പുന്നത്തറയിലേക്കായിരുന്നു സർവ്വീസ്.പിന്നീട് വ്യവസായം വളർന്ന് 15 ബസ് വരെ എത്തി. അങ്ങനെ കോട്ടയത്തെ വിവിധ ഗ്രാമങ്ങളുടെ യാത്രാ വാഹനമായി എക്സ്പോ ബസ്സുകൾ മാറിയതോടെ ജോർജ് തോമസിൻ്റെ പേര് എക്സ്പോ അപ്പച്ചൻ എന്നായി മാറുകയും ചെയ്തു.

ഗ്രാമങ്ങളിലേക്ക് ഉള്ള രാത്രി ട്രിപ്പ് മുടക്കരുതെന്ന കർശന നിലപാടുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സെക്കൻഡ് ഷോ അവസാനിക്കുമ്പോഴായിരുന്നു അവസാന ട്രിപ്പ് ബസുകൾ കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്നത്. ദീർഘകാലം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റും, സംസ്ഥാന കമ്മിറ്റികളിലും അംഗമായിരുന്നു.ഭാര്യ: ആനിക്കാട് പെരുമ്പാറ തകിടിയേല്‍ കുടുംബാംഗം ത്രേസ്യാമ്മ.മക്കള്‍: സുനില്‍ കെ. ജോര്‍ജ്ജ് (എക്‌സ്‌പോ ട്രാവല്‍സ്, ബിയോണ്ട് ഇന്‍ഷുറന്‍സ്),ബോബി കെ. ജോര്‍ജ്ജ് (എക്‌സ്‌പോ ട്രാവല്‍സ്), മിനി ആന്‍ ബാലു, പ്രഭ ജെയിംസ്. മരുമക്കള്‍: അനറ്റ് ജോണ്‍ (കറുകക്കളം ചെങ്ങന്നൂര്‍), സാലു തോമസ് (കടന്തോട്, ചങ്ങനാശ്ശേരി), ബാലു തോംസണ്‍ (വെട്ടുകല്ലാംകുഴി, എരുമേലി), ജയിംസ് ജോസഫ് (പുഞ്ചപുതുശ്ശേരി, കിഴക്കമ്പലം)

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....