വമ്പൻ പരാജയത്തിനിടയിലും കോണ്‍ഗ്രസിന് ആശ്വാസം: ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം

ബിഹാറിലെ വമ്പൻ പരാജയത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസമായി ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍. തെലുങ്കാനയിലെ ജൂബിലി ഹില്‍സിലും രാജസ്ഥാനിലെ ആന്തയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്.

ആന്തയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി മനോജ് ജെയിൻ ഭായ 15,612 വോട്ടുകള്‍ക്കാണ് ബിജെപിയുടെ മോർപാല്‍ സുമനെ പരാജയപ്പെടുത്തിയത്. മുൻ മന്ത്രി കൂടിയായ പ്രമോദ് ഭായ 69,571 വോട്ടുകള്‍ നേടിയപ്പോള്‍ 53,959 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് നേടാനായത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എംഎല്‍എ കൻവർ ലാല്‍ മീണ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ആന്തയില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

ജൂബിലി ഹില്‍സില്‍ 24,729ന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വി മിന്നും വിജയം സ്വന്തമാക്കിയത്. ഭാരത് രാഷ്ട്ര സമിതിയുടെ മഗന്ദി സുനിത ഗോപിനാഥ് 74,259 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി ദീപക് റെഡ്ഡി ലങ്കലയ്ക്ക് മൂന്നാം സ്ഥാനത്തില്‍ ഒതുങ്ങേണ്ടിവന്നു. തന്നില്‍ വിശ്വാസമർപ്പിച്ച്‌ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരോട് നവീൻ യാദവ് നന്ദി പറഞ്ഞു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഭരണത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് ബി മഹേഷ്കുമാറും പറഞ്ഞു.

ബി.ആർ.എസ് എം.എല്‍.എ മാഗന്തി ഗോപിനാഥിന്റെ മരണത്തെതുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മുമ്പ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന പാർട്ടി പിന്നീട് ഭാരത് രാഷ്ട്ര സമിതിയായി മാറുകയായിരുന്നു. മഗാന്ദി ഗോപിനാഥിന്റെ ഭാര്യയാണ് നിലവിലെ സ്ഥാനാർഥിയായ സുനിത.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...