കോട്ടയത്ത് എംസി റോഡിൽ ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.ബസ് കാത്തു നിന്നിരുന്ന മുത്തശ്ശിക്കും കൊച്ചുമകൾക്കും പരുക്ക്.സമീപം പാർക്ക് ചെയ്തിരുന്ന 2 സ്‌കൂട്ടറുകൾ പൂർണമായി തകർന്നു.പേരൂർ പള്ളിവാതുക്കൽ ഉഷ വിമൽ (56), കൊച്ചുമകൾ അശ്വിക കിഷോർ (5 വയസ്സ്) എന്നിവർക്കാണ് പരുക്കേറ്റത്.പേരൂർ സെന്റ് സെബാസ്റ്റ്യൻ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് അശ്വിക.
ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വികയുടെ വലതുകാലിന് ഒടിവും ഇടത്തെ കാലിനു ഗുരുതര പരുക്കുമുണ്ട്. അശ്വികയ്ക്ക് ഇന്നലെ രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയകൾ നടത്തി.ഇന്നലെ സന്ധ്യയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പിലുണ്ടായിരുന്ന പൊള്ളാച്ചി സ്വദേശികളായ 4 പേർ പരുക്കില്ലാതെ രക്ഷപ്പെട്ടു.വസ്ത്ര വ്യാപാരികളായ ഇവർ കോട്ടയത്തെ കടകളിൽ വസ്ത്രം എത്തിച്ച ശേഷം മടങ്ങുകയായിരുന്നു.
ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി

