സിംബാബ്‍വെക്കെതിരെ 72 റണ്‍സിന്റെ ജയം നേടി ടീം ഇന്ത്യ

സിംബാബ്‍വെക്കെതിരെ 72 റണ്‍സിന്റെ ജയം നേടി ടീം ഇന്ത്യ.ഈ വിജയത്തോടെ ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി.ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റണ്‍സ് പിന്തുടർന്ന സിംബാബ്‍വെയുടെ ചെറുത്തുനില്‍പ്പ് 184 റണ്‍സില്‍ അവസാനിച്ചു.59 പന്തില്‍ 97 റണ്‍സെടുത്ത ബ്രയാൻ ബ്രന്നറ്റാണ് സിംബാബ്‍വെയെ മാന്യമായ സ്കോറിലെത്തിച്ചത്. മാർച്ച്‌ ഒന്നിന് ഈഡൻ ഗാർഡൻസില്‍ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തില്‍ വിൻഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമി കടക്കാം.ഗ്രൂപ്പില്‍ 4 പോയന്റുമായി ദക്ഷിണാഫ്രിക്ക സെമിയുറപ്പിച്ചപ്പോള്‍ ഇന്ത്യക്കും വിൻഡീസിനും 2 പോയന്റ് വീതമാണുള്ളത്. പോയന്റില്ലാത്ത സിംബാബ്‍വെ പുറത്തായി. ഇതോടെ മാർച്ച്‌ ഒന്നിന് നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരം അതിനിർണായകമായി.

Leave a Reply

spot_img

Related articles

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...

മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞ് നാളെ നടക്കുന്ന ഫൈനലിലെ എതിരാളി

ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.2007-ല്‍ എഫ്സി ബാഴ്‌സലോണ...