സംസ്ഥാനത്ത് മികച്ച പോളിംഗ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 78.22% പോളിംഗ് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (79.1%) വർദ്ധനവ് അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും കൂടുതല്‍: കോഴിക്കോട് (81.32%)
80 കടന്ന ജില്ല: പാലക്കാട്
ഏറ്റവും കുറവ്: പത്തനംതിട്ട (70.76%)
വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ ശതമാനക്കണക്കില്‍ സ്വാഭാവിക വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇനി വോട്ടെണ്ണല്‍ ദിനമായ മെയ് നാല് വരെയുള്ള 25 നാളുകള്‍ രാഷ്ട്രീയ മുന്നണികള്‍ക്ക് നെഞ്ചിടിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും ദിനങ്ങളാണ്.
കാസർകോട് തൃക്കരിപ്പൂരിലെ ഉതിരനൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളില്‍ യുഡിഎഫ് വനിതാ ഏജന്റ് രതിലയ്ക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം വാണിമേല്‍ എം.യു.പി. സ്‌കൂളില്‍ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ കള്ളവോട്ട് ആരോപിച്ചു പിടികൂടി. ചിറ്റൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു പോസ്റ്റ് വന്നത് വലിയ ചർച്ചയായി. അറിവോടെയല്ല പോസ്റ്റ് വന്നതെന്ന വിശദീകരണത്തോടെ പിന്നീട് ഇത് പിൻവലിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളവോട്ട് ആരോപണങ്ങള്‍ ഉയർന്നതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളെ പ്രക്ഷുബ്ധമാക്കി.

