വിവാഹത്തിന് മുൻപ് ഒരുമിച്ച്‌ താമസിച്ചിരുന്ന കാലയളവില്‍ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

വിവാഹത്തിന് മുൻപ് ഒരുമിച്ച്‌ താമസിച്ചിരുന്ന കാലയളവില്‍ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്.പത്തനംതിട്ട പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിനോട് 30 ദിവസത്തിനുള്ളില്‍ പുതിയ സർട്ടിഫിക്കറ്റ് നല്‍കാനാണ് കോടതി നിർദ്ദേശിച്ചത്. തമിഴ്നാട്ടില്‍ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് സുപ്രധാന വിധി.

വിവാഹിതരല്ലാതെ ഒരുമിച്ച്‌ താമസിച്ചിരുന്ന കാലയളവില്‍ 2012-ലാണ് ദമ്പതികള്‍ക്ക് കുട്ടി ജനിച്ചത്. അന്ന് വിവാഹിതരല്ലാത്തതിനാല്‍ സിംഗിള്‍ മദറിന്റെ പേരിലാണ് ജനന രജിസ്ട്രേഷൻ നടത്തിയത്. പിന്നീട് 2018-ല്‍ ഇവർ നിയമപരമായി വിവാഹം കഴിച്ചു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വം സ്ഥിരീകരിച്ച്‌ കുടുംബ കോടതി ഉത്തരവ് നേടുകയും ആധാർ കാർഡ് ഉള്‍പ്പെടെയുള്ള രേഖകളില്‍ പിതാവിന്റെ പേര് ചേർക്കുകയും ചെയ്തു. എന്നാല്‍, ജനന സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്താൻ സാധിക്കില്ലെന്ന പഞ്ചായത്തിന്റെ നിലപാടിനെത്തുടർന്നാണ് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ച്‌ കോടതി തന്റെ പ്രത്യേക അധികാരം വിനിയോഗിക്കുകയാണെന്ന് വിധിയില്‍ വ്യക്തമാക്കി. നിയമത്തിന്റെയും ചട്ടങ്ങളുടെയും വാച്യാർത്ഥത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മാനുഷികമായ സമീപനം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ചാള്‍സ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റ്’ എന്ന കൃതിയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, നിയമവ്യവസ്ഥകള്‍ക്ക് മാനുഷിക വ്യാഖ്യാനം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി.എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ...

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി.പൊലീസ് അതിക്രമത്തില്‍ മർദനമേറ്റതായി പറഞ്ഞ് ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച...

സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി.സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി...

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ.വിജയ്‌യുടെ ടിവികെ സർക്കാരില്‍ പങ്കാളിയാകാൻ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയുടെ കടുത്ത...