ആസ്പയർ കേരള – എഡിഷൻ 5ന് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം.സംസ്ഥാനത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന് എസിവി ന്യൂസ് സംഘടിപ്പിക്കുന്ന എക്സ്ക്ലൂസീവ് ഇന്ററാക്ടീവ് ഡെവലപ്‌മെന്റ് കോൺക്ലേവ് ആസ്പയർ കേരള – 5-ാം പതിപ്പിന് (ASPIRE KERALA – EDITION 5) ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കം.രാവിലെ 11 ന് ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി വി ഡി സതീശൻ കോൺക്ലേവ് ഉത്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എംഡി & സിഇഒ എസ്. മൂർത്തി ചാഗന്തി അധ്യക്ഷത വഹിക്കും.പുതിയ സർക്കാരിന്റെ വികസന മുൻഗണനകൾ, ഭാവി പദ്ധതികൾ, വരാനിരിക്കുന്ന കേരളത്തിനായുള്ള കാഴ്ചപ്പാട് എന്നിവയെല്ലാം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ചർച്ചയാവും.
മന്ത്രിമാരായ കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ്, എം ലിജു, ഷിബു ബേബി ജോൺ, സി പി ജോൺ ,അനൂപ് ജേക്കബ്, റോജി എം ജോൺ, എ ഷംസുദീൻ, റ്റി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ ജെ ജനീഷ് , കെ എ തുളസി, മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, തിരുവനന്തപുരം മേയർ വി വി രാജേഷ്, ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ , എഡിജിപി പി വിജയൻ, ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു എന്നിവർ വിവിധ സെഷനുകളിലെ ചർച്ചകൾക്ക് നേതൃത്വം നൽകും.
വ്യവസായ പ്രമുഖർ,സംരംഭകർ, സാങ്കേതിക വിദഗ്ധർ, അക്കാദമിഷ്യന്മാർ, നയരൂപീകരണക്കാർ,മാധ്യമ പ്രവർത്തകർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിൻ്റെ വിവിധ തലത്തിലുള്ളവർ സംസ്ഥാനത്തിന്റെ ഭാവി വളർച്ചയെയും വികസനത്തെയും കുറിച്ചുള്ള അർത്ഥവത്തായ ചർച്ചകളിൽ പങ്കെടുക്കും. എക്സിക്യുട്ടീവ് ന്യൂസ് എഡിറ്റർ ബി അഭിജിത്ത് മോഡറേറ്ററാവും.

