തിരൂർ മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിന് പിന്നിൽ പുരുഷന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.ബുധനാഴ്ച രാവിലെ ഏഴരയോടെ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യമായി കണ്ടത്.ആളനക്കം കുറഞ്ഞ ഭാഗത്താണ് സംഭവം നടന്നിരിക്കുന്നത്.വിവരമറിഞ്ഞ ഉടൻ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു.പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഫോറൻസ് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പോലീസ് അറിയിച്ചു.മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്.ഈ പ്രദേശം പൊതുവെ ആളൊഴിഞ്ഞ ഇടമായതിനാൽ സംഭവത്തിന് പിന്നിൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്.ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകുന്നതോടെ അന്വേഷണത്തിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

