ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും ഇദ്ദേഹവും ഒരു സംഘം ഉദ്യോഗസ്ഥരും മിൽമ ജീവനക്കാരെ സഹായിച്ചിരുന്നുവെന്നും ദേവസ്വം വകുപ്പു സെക്രട്ടറി എം.ജി.രാജമാണി ക്യത്തിനു നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്.ഇവരുടെ സ്വാധീനം ഉപയോഗിച്ചാണു പമ്പയിൽ പരിശോധന കൂടാതെ നെയ്യ് സന്നിധാനത്ത് എത്തിച്ചത്. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി പകരം ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതിനെപ്പറ്റി ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്ക് അറിവുണ്ടാ യിരുന്നെങ്കിലും അന്വേഷണമോ തുടർനടപടികളോ സ്വീകരിച്ചില്ല. മായം കലർന്നതും ഗുണനിലവാരം തീരെ കുറഞ്ഞതുമായ നെയ്യാണു ശബരി മലയിൽ എത്തിച്ചത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും നെയ്യ് എത്തിക്കുന്നതിനു കരാറെടുത്തിരുന്ന വിതരണക്കാരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.നെയ്യ് മറിച്ചുവിറ്റതിലൂടെ തിരുവനന്തപുരം മിൽമ മേഖലാ യൂണിയനുണ്ടായ വൻ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിൻ്റെ നേതൃത്വത്തിൽ നാലംഗ സമിതി അന്വേഷണം തുടങ്ങി.

