കൊച്ചി- തപാൽ പാർസൽ ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ച തപാൽ വകുപ്പിൻ്റെ അന്യായമായ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
500 ഗ്രാം വരെയുള്ള പാർസൽ സംസ്ഥാനത്ത് അയയ്ക്കാൻ പുതുക്കിയ നിരക്ക് 77 രൂപയും സംസ്ഥാനത്തിന് പുറത്തേക്ക് അയയ്ക്കാൻ ജി എസ് ടി അടക്കം 84 രൂപയുമാകും. 501 ഗ്രാം മുതൽ വർദ്ധിക്കുന്നു ഓരോ 500 ഗ്രാമിനും അടുത്ത സ്ലാബായി കണക്കാക്കി നിരക്ക് ആനുപാതികമായി വർദ്ധിച്ചിച്ചു.
നേരത്തെ ഇതേ പാഴ്സൽ രാജ്യത്തെവിടെയ്ക്കും അയയ്ക്കാൻ ജി എസ് ടി അടക്കം 42 രൂപ മതിയായിരുന്നു.
ഒട്ടേറെ പ്രതിസന്ധികൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന
പുസ്തകപ്രസാധക മേഖലയെ ഈ പദത നിരക്ക് വർദ്ധനവ് സാരമായി ബാധിക്കും. പ്രസാധകർ തപാൽ പാർസൽ ചാർജ്ജ് ഈടാക്കാതെയാണ് വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്.
പുതുക്കിയ നിരക്ക് പിൻവലിക്കണമെന്നും പ്രിന്റഡ് പുസ്തകങ്ങൾ അയ്ക്കുവാൻ നേരത്തെയുണ്ടായിരുന്ന സൗജന്യ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്നും ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ് സംസ്ഥാന പ്രസിഡണ്ട് അനിൽ വേഗ, ജനറൽ സെക്രട്ടറി സുനിൽ പി. മതിലകം എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

