പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി.അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശവാസികളുടെ ആശങ്കയ്ക്ക് ഇതോടെ താല്‍ക്കാലിക ആശ്വാസമായി.കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ആക്രമണവും റിപ്പോർട്ട് ചെയ്തിരുന്നു. ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. വിവിധ സ്ഥലങ്ങളില്‍ വളർത്തുനായ്ക്കളെയും പുലി പിടികൂടിയതായി നാട്ടുകാർ പറഞ്ഞു.
തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്താണ് വനംവകുപ്പ് അലിമുക്ക് ഭാഗത്ത് കൂട് സ്ഥാപിച്ചത്. ഇതിലാണ് പുലി കുടുങ്ങിയത്. പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള തുടർനടപടികള്‍ വനംവകുപ്പ് സ്വീകരിക്കും.

