ഇവിടെ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം..!

കൗസല്യാമ്മയ്ക്കു പ്രായം 70. ഈ  പ്രായത്തിലും അവർക്കു  വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്‍റെ രഹസ്യക്കൂട്ടു കൂടി ചേര്‍ക്കുമ്പോള്‍ സ്വാദേറുന്നു.
കോട്ടയം നാഗമ്പടം പാലം കയറി ആദ്യം കാണുന്ന കുരിശടിയുടെ സമീപത്തെ വഴിയിലൂടെ 200 മീറ്റര്‍ ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൗസല്യാമ്മയുടെ ‘രുചിയുടെ കൊട്ടാരത്തി’ലെത്താം. രാവിലത്തെ കാപ്പിയും ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചെറുകടിയും വിളമ്പി കൗസല്യാമ്മ അവിടെ ചുറുചുറുക്കോടെ ഓടിനടക്കുന്നു.
പുലർച്ചെതന്നെ കൗസല്യാമ്മ തന്‍റെ ജോലി തുടങ്ങും. രാവിലെ കാപ്പിക്ക് ഇഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം അവിയല്‍, മോര്, സാമ്പാര്‍, തോരന്‍, അച്ചാര്‍, മീന്‍ കറി, രസം. സ്‌പെഷല്‍ വേണമെന്നുള്ളവര്‍ക്ക് അതുമുണ്ടാകും. വിലയാകട്ടെ തുച്ഛവും.
തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പുറമെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവിടത്തെ പതിവുകാരാകുന്നു.
വിശന്നു വരുന്നവരുടെ വയറും മനസും നിറയ്ക്കുന്ന കൗസല്യാമ്മയ്ക്ക് പറയാനായി ഒരു അതിജീവനകഥ കൂടിയുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തോടെ കൗസല്യാമ്മ തീർത്തും ഒറ്റപ്പെട്ടുപോയി. ജീവിതം വഴിമുട്ടിയ അവസ്ഥ. പക്ഷേ വിധിയെ പഴിച്ചു മാറിനിൽക്കാൻ അവർ തയാറല്ലായിരുന്നു. ഒറ്റമുറി വീട്ടില്‍ ഭര്‍ത്താവിനൊപ്പം തുടങ്ങിവച്ച ഭക്ഷണശാല അവർ തുടർന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ് വീട്. വീടിനോടു ചേര്‍ന്ന ചെറിയൊരു  മുറിയിലാണ് കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്.
രണ്ടു മക്കളാണ് കൗസല്യാമ്മയ്ക്ക്. അവര്‍ രണ്ടു പേരും വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. പ്രായത്തിന്‍റെ അവശതകള്‍ നന്നായി അലട്ടുന്നുണ്ടെങ്കിലും ഭക്ഷണമൊരുക്കുന്ന കാര്യത്തില്‍ കൗസല്യാമ്മ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഭക്ഷണം കഴിച്ചവർ മുഖത്തൊരു പുഞ്ചിരിയുമായി പോകുന്നതു കാണുന്നതാണ് തന്‍റെ സന്തോഷമെന്ന് ഈ വയോധിക പറയുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....