നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.

അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 നും ആന്ധ്രാപ്രദേശിൽ മെയ് 13 നും നടക്കും.

ഒഡീഷ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിൽ നാല് ഘട്ടങ്ങളിലായി നടക്കും.

ജൂൺ 4ന് ഫലം പ്രഖ്യാപിക്കും.

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.

ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാൾ, തെലങ്കാന, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞ കണക്കനുസരിച്ച് ഇന്ത്യയിൽ 97 കോടി വോട്ടർമാരുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളിൽ 1.5 കോടി ജീവനക്കാരും മൊത്തം 55 ലക്ഷം ഇലക്ഷൻ വോട്ടിംഗ് മെഷീനുകളും ഉപയോഗിക്കും.

97 കോടി വോട്ടർമാരിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്‌ജെൻഡർമാരുമുണ്ട്.

1.8 കോടി ആദ്യ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കുമാർ പറഞ്ഞു.

“ഞങ്ങളുടെ വോട്ടർ പട്ടികയിൽ 85 വയസ്സിന് മുകളിലുള്ള 82 ലക്ഷം വോട്ടർമാരുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

11 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ സമാധാനപരവും അക്രമരഹിതവുമായിരുന്നുവെന്നും റീപോളുകൾ പൂജ്യത്തിനടുത്തായിരുന്നുവെന്നും കുമാർ പറഞ്ഞു. “ഞങ്ങൾ ഇത് കൂടുതൽ മെച്ചപ്പെടുത്തും,” അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ 17 പൊതുതെരഞ്ഞെടുപ്പുകൾ നടന്നു.

ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ 400.

രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തമുള്ള സോഷ്യൽ മീഡിയ പെരുമാറ്റം ഉറപ്പാക്കണം.

വ്യാജ വാർത്തകളുടെ ഉപജ്ഞാതാക്കളെ കർശനമായി നേരിടണം.

പ്രചാരണ വേളയിൽ രാഷ്ട്രീയ പാർട്ടികൾ ഭിന്നശേഷിയുള്ളവരോട് ബഹുമാനത്തോടെ പെരുമാറണം.

കുട്ടികളെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഇക്കാലത്ത് ശത്രുക്കൾ പലപ്പോഴും സുഹൃത്തുക്കളായതിനാൽ പിന്നീട് ഖേദിക്കുന്ന തരത്തിൽ ഒരു എതിരാളിക്കെതിരെയും എന്തെങ്കിലും പറയരുത്.

മണിപ്പൂരിലെ ക്യാമ്പുകളിൽ താമസിക്കുന്ന വോട്ടർമാരെ അവരുടെ ക്യാമ്പുകളിൽ നിന്ന് വോട്ട് ചെയ്യാൻ അനുവദിക്കും.

Leave a Reply

spot_img

Related articles

നിലമ്പൂരിൽ പോരാട്ടത്തിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥികൾ; ഇനി മത്സരരംഗത്ത് 10 പേർ മാത്രം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത്...

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും.നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി...

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി വി അന്‍വറിന്...