നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയുടെ റേഞ്ച് ഇല്ല-എം വി ഗോവിന്ദൻ

നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയുടെ റേഞ്ച് ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

മോദിക്ക് താഴെത്തട്ടിലുള്ള ആർ എസ് എസ് പ്രവർത്തകന്റെ നിലവാരം മാത്രമാണന്നും,കരുവന്നൂർ ബാങ്കിനെ സംബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ചത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ നിന്ന് ഇ ഡിക്ക് ഒരിഞ്ച് മുന്നോട്ട് പോകാനായിട്ടില്ല.വിഷയം പ്രധാനമന്ത്രി രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഇടപെടേണ്ട കാര്യമില്ല

മാസപ്പടി കേസിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല.

രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യമാണത്.

മുഖ്യമന്ത്രിയുടെ മകളെ ഇ ഡി ചോദ്യം ചെയ്തോട്ടെ

ഇത് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശൈലജ ടീച്ചർക്കെതിരെ അശ്ലീല ആക്രമണം

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അശ്ലീല ആക്രമണം.

വിജയം നേടാൻ സാധിക്കുമെന്ന തെറ്റായ പ്രതീക്ഷയിലാണ് ഇത്തരം ആക്രമണം.

കേട്ടുകേൾവിയില്ലാത്തത്.

ഇതിന് പിന്നിൽ യു ഡി എഫ് ആണ്.

കൃത്യമായ അന്വേഷണം വേണം.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

തെരുവ് നാടകം തടസ്സപ്പെടുത്തിയത് തെറ്റ്

അമ്പലപ്പുഴ പുന്നപ്രയിൽ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് തെരുവുനാടകം തടസ്സപ്പെടുത്തിയത് തെറ്റായ സമീപനം.

പ്രചരണ സാമഗ്രികൾ തകർക്കുന്നത് ജനാധിപത്യ രീതിയല്ല.

എൽ ഡി എഫിന്റെ പ്രചരണസാമഗ്രികളും തകർക്കപ്പെടുന്നു.

എന്നാൽ ചർച്ചയാകുന്നത് ചിലത് മാത്രം.

കോൺഗ്രസിന് ബി ജെ പിയെ ഭയം

ബി ജെ പിയുടെ വിമർശന ഭയം കൊണ്ടാണ് വയനാട്ടിൽ കോൺഗ്രസ് മുസ്ലിംലീഗിന്റെ കൊടി വേണ്ടെന്ന് തീരുമാനിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗിന്റെ പതാകയാണ് ഉയർത്തിയതെന്ന് പറയാൻ രാഹുൽ ഗാന്ധി തയ്യാറായില്ല.

ലീഗിനെ തമസ്കരിക്കാൻ ശ്രമിച്ചു.

ഇവർക്ക് എങ്ങനെയാണ് ജനാധിപത്യം നിലനിർത്താനാകുകയെന്നും എം വി ഗോവിന്ദൻ.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...