മകളുടെ മുറിയിൽ കാമുകൻ

ഡോ.ടൈറ്റസ് പി. വർഗീസ്


16 വയസ്സുള്ള, പ്ലസ്‌വണ്ണിനു പഠിക്കുന്ന ഞങ്ങളുടെ മകളുടെ പ്രശ്‌നം പറയുവാനാണ് ഈ കത്ത്. ഞങ്ങൾ രണ്ടുപേരും ഉദ്യോഗസ്ഥരാണ്. ഞാൻ നാട്ടിൽ ബാങ്കിലും, അദ്ദേഹം ഗൾഫിലും. ഇളയ ഒരു മകൾ കൂടിയുണ്ട്, അവൾ ഇവിടെത്തന്നെയാണ്.
ഒരു വയസ്സിന് മുതിർന്ന, മറ്റൊരു സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന ആൺകുട്ടിയുമായി മകൾക്കുണ്ടായ അടുപ്പവും മറ്റു പ്രശ്‌നങ്ങളുമാണ് കുറേ ദിവസങ്ങളായി ഞങ്ങളെ വിഷമിപ്പിക്കുന്നത്. അടുത്തയിടെ രാത്രിയിൽ മകളുടെ കാമുകൻ അവളുടെ മുറിയിൽനിന്നും ഇറങ്ങിപ്പോകുന്നത് കാണാനിടയായപ്പോൾ ഞാൻ ആകെ തകർന്നുപോയി. അവളെ ചോദ്യം ചെയ്തപ്പോൾ ബന്ധപ്പെടാറുണ്ടെന്നും അവൾ സമ്മതിച്ചു. പിറ്റേന്നു തന്നെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തുകൊണ്ടുപോയി ഗർഭിണിയല്ലെന്ന് ഉറപ്പുവരുത്തി. ഭർത്താവിനെ ഫോൺ ചെയ്തു വരുത്തി, എമർജെൻസി ലീവെടുത്ത് അദ്ദേഹം ഇപ്പോൾ നാട്ടിലുണ്ട്.
ചെയ്തതൊക്കെ തെറ്റാണെന്ന് അവൾക്ക് ബോധ്യമുണ്ടെങ്കിലും അവൾ പ്രണയത്തിൽനിന്ന് പിന്മാറിയോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോഴും സംശയമുണ്ട്.
ആ പയ്യന്റെ മാതാപിതാക്കളോട് കാര്യങ്ങൾ പറയണോ എന്ന ആലോചനയിലാണ് ഞങ്ങൾ. അവർ തമ്മിൽ ശാരീരിക അടുപ്പം ഉണ്ടായതിന്റെ ഗൗരവമൊന്നും മകൾക്കില്ല. പക്ഷേ, ഒരിക്കലും പഠിത്തം അവൾ ഉഴപ്പിയിട്ടില്ല എന്നതാണ് ഏറ്റവും അത്ഭുതം. ഇനി എന്താണ് ഈ പ്രശ്‌നത്തിൽ ചെയ്യേണ്ടത്.
സാദത്ത്, ജാസ്മിത, പെരിന്തൽമണ്ണ

കൗമാരം കൗതുകങ്ങളുടെ കാലമാണെന്നത് സത്യം. പക്ഷേ, സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയുമൊക്കെ രസങ്ങൾക്കപ്പുറം കാമത്തിന്റെ കാന്തവലയത്തിൽപ്പെടുമ്പോൾ ജീവിതത്തിന്റെ വഴിത്താരതന്നെ തെറ്റുകയാണ്. തിരികെ വരാവുന്ന ദൂരത്തിനും അപ്പുറത്തേക്ക് പോയ്ക്കഴിയുമ്പോൾ തിരുത്തപ്പെടാനുള്ള സാദ്ധ്യതകളും കുറയുകയാണ്.
16 വയസ്സുമാത്രമുള്ള പെൺകുട്ടി. ഒപ്പം ജീവിക്കുന്ന അമ്മയും അനിയത്തിയും. മാതാപിതാക്കൾ ഇരുവരും ഉദ്യോഗസ്ഥർ. അച്ഛൻ വിദേശത്ത്.

സ്‌നേഹവും സുരക്ഷിതത്വവുമുള്ള അന്തരീക്ഷം. എന്നിട്ടും പ്രണയവിവശയായിപ്പോയ ഈ കൗമാരക്കാരിയുടെ പശ്ചാത്തലം കുറേപ്പേരിലെങ്കിലും ആശങ്കയുണർത്തിയേക്കാം.
വളരെ ചെറുപ്പത്തിലേ ഉപജീവനാർത്ഥം സ്വദേശം വിടേണ്ടിവന്ന അച്ഛൻ. അവിചാരിതമായി അകന്ന ബന്ധുവിൽനിന്നും ഉണ്ടായ ലൈംഗികസമീപനം, ഒപ്പം സാഹചര്യവശാൽ ഉണ്ടായ പ്രശ്‌നങ്ങളിൽ ആരും പിന്തുണയ്ക്കുന്നില്ല എന്ന ചിന്തയുമൊക്കെ നിങ്ങളുടെ കുട്ടിയെ ഇത്തരം അടുപ്പത്തിലേക്കെത്തിച്ചതിന്റെ കാരണങ്ങളാണ്.
പിതാവിന്റെ അസാന്നിദ്ധ്യവും, അടിത്തില്ലെന്ന വേദനയും തന്നെയാണ് അരുതെന്ന് മനസ്സ് വിലക്കിയിട്ടും ഈ കൗമാരക്കാരിയെ കൗശലക്കാരനായ കാമുകനിലേക്ക് എത്തിച്ചത്.
ലൈംഗികത എന്നത് വ്യക്തിത്വത്തിന്റെ ഭാഗംതന്നെയാണ്. രണ്ടും രൂപപ്പെട്ടുവരുന്ന ഈ പ്രായത്തിൽ മാതാപിതാക്കളുടെ ശ്രദ്ധയാണ് തെളിച്ചമുള്ള തലത്തിലേക്ക് ഒരു കുട്ടിയെ ഉയർത്തുന്നത്. നിയന്ത്രണങ്ങൾ ഒരുപരിധിവരെയൊക്കെ ആകാമെങ്കിലും അതിനുമപ്പുറം വാത്സല്യത്തിന്റെ വേലിക്കെട്ടുകളാണ് ഇത്തരം കുട്ടികളെ നമ്മോടു ചേർത്തുനിർത്തുന്നത്.
ഉപബോധമനസ്സിന്റെ വളർച്ചയുടെ പൂർത്തീകരണത്തിനുമുൻപ് വന്നുപെടുന്ന ലൈംഗിക അനുഭവങ്ങൾ അങ്ങേയറ്റം ‘നെഗറ്റീവ്’ ആയിട്ടാണ് ‘ഉൾമനസ്സി’ൽ പതിയുക. പണ്ടത്തെ ക്ലാസ്സുകളിൽ ഒരു സ്ഥിരം ചോദ്യം ഉണ്ടായിരുന്നത് ഓർക്കുമല്ലോ, ‘എശഹഹ ശി വേല ഴമു ംശവേ ൗെശമേയഹല ംീൃറ’െ. വാസ്തവത്തിൽ നമ്മുടെയൊക്കെ ഉപബോധമനസ്സിന്റെ പിൽക്കാല അവസ്ഥയാണിത്. പാതിവഴിയിൽ പണ്ട് നിർത്തിയിട്ടിട്ടു പോയതും, കിട്ടാതെപോയതുമൊക്കെ തേടി പിന്നീട് പ്രായപൂർത്തിയായതിനുശേഷം നമ്മൾ അലഞ്ഞുകൊണ്ടേയിരിക്കും. രതിമൂർച്ഛയിലെത്താതെപോയ വേഴ്ചകളും, കിട്ടാതെപോയ സ്‌നേഹവുമൊക്കെ ഈ ലിസ്റ്റിൽ പെടും. ഇവ രണ്ടും താങ്കളുടെ മകളുടെ ജീവിതത്തിന്റെയും ഭൂതകാലമാണ്.
‘അതു ചെയ്യരുത്’ ‘ഇതു ചെയ്യരുത്’ എന്നിങ്ങനെയുള്ള വിലക്കുകളേക്കാൾ പാടില്ലാത്തതൊന്നും കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻപോലും അവസരം കൊടുക്കാതെ രക്ഷിതാക്കൾ ശ്രദ്ധിക്കുകയാണ് വേണ്ടത്. മകളുടെ മുറിയുടെ വാതിൽ പുറത്തേക്ക് തുറന്നുപോകാൻ അവളെ പ്രേരിപ്പിച്ചുവെന്നോ, അകത്തേക്ക് കാമുകൻ കടന്നുവരാൻ സഹായിച്ചുവെന്നോ കരുതി ഈ വിഷയത്തെ വെറും ഉപരിപ്ലവമായി കാണാതിരിക്കുക. ആശാരിയെ വിളിച്ച് ഡോർ മാറ്റിവെയ്പിച്ചാൽ മകളുടെ രീതികൾ മാറുമോ?
പിന്നെ, മകളുടെ ‘കുട്ടിക്കാമുകന്റെ’ മാതാപിതാക്കളോട് കഥകൾ വിളമ്പി നാട്ടിൽ നോട്ടീസടിക്കേണ്ട. പകരം മകളുടെ മനസ്സിലേക്ക് ആഴത്തിൽ കയറിപ്പറ്റാൻ നിങ്ങൾ മാതാപിതാക്കൾ ശ്രമിച്ചാൽ മാത്രം മതി.
ഇതൊക്കെ അപൂർവ്വ സംഭവങ്ങളാണെന്ന ധാരണയൊന്നും വേണ്ട. കാലം ഉണക്കാത്ത മുറിവുകളില്ല. ഉപദേശരൂപേണയുള്ള ‘കല്പനകള’ല്ല നന്മയിലേക്ക് താനേ എത്തിക്കുന്ന സാഹചര്യങ്ങളാണ് ഏറ്റവും ഉചിതം.
കഴിഞ്ഞുപോയതിനെക്കുറിച്ച് എല്ലാ ദിവസവും കുത്തിക്കുത്തി ചോദിച്ച് അവളെ അലോസരപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ മകളെയുംകൂട്ടി നല്ലൊരു കൗൺസിലറുടെയടുത്ത് പോകാവുന്നതാണ്. ഭൂതകാല അനുഭവങ്ങളുടെ സ്വാധീനം (ഓർമ്മയല്ല) ‘ഡികോഡ്’ ചെയ്തുമാറ്റുന്ന എച്ച്.ആർ.ടി. പോലെയുള്ള ചികിത്സാസംവിധാനത്തിൽ താത്പര്യമുണ്ടെങ്കിൽ അതേക്കുറിച്ചും ആലോചിക്കാവുന്നതാണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...