കേന്ദ്രമന്ത്രിമാർ 99 ശതമാനം പേരും കോടീശ്വരന്മാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ പുതിയ മന്ത്രിസഭയിൽ 99 ശതമാനം പേരും കോടീശ്വരന്മാർ.

ആറുപേർക്ക് 100 കോടിയിലേറെ രൂപയുടെ സ്വത്തുണ്ട്. കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 107.94 കോടി രൂപയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ചൂണ്ടിക്കാട്ടുന്നു. ഗ്രാമവികസന-വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ് മന്ത്രിമാരിലെ കോടാനുകോടീശ്വരൻ.

5598.65 കോടി രൂപയുടെ ജംഗമ ആസ്തികളും 106.82 കോടിയുടെ സ്ഥാവര സ്വത്തും ഉൾപ്പെടെ 5705.47 കോടിയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

വാർത്താവിനിമയം, വടക്കു കിഴക്കൻ മേഖല വികസന കാബിനറ്റ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയാണ് കോടീശ്വരന്മാരിലെ രണ്ടാമൻ-ആസ്തി 424.75 കോടി. ഘനവ്യവസായം, സ്റ്റീൽ വകുപ്പുകളുടെ ചുമതലയുള്ള എച്ച്.ഡി.

കുമാരസ്വാമിക്ക് 217.23 കോടിയുടെ സ്വത്തുണ്ട്. റെയിൽവേ, വാര്‍ത്താവിതരണം, ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ആസ്തി 144.12 കോടിയാണ്.

സ്റ്റാറ്റിസ്റ്റിക്‌സ്-പദ്ധതി നിര്‍വഹണം, നയരൂപവത്കരണം, സാംസ്‌കാരികം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള റാവു ഇന്ദ്രജിത് സിങ്ങിന് 121.54 കോടിയാണ് സമ്പാദ്യം. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് 110.95 കോടി രൂപയുടെയും സ്വത്തുണ്ട്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...