കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ തിരുവനന്തപുരം സ്വദേശി ഷാജി (അമ്പിളി) പിടിയിൽ
ജെസിബി വാങ്ങാനായി കോയമ്പത്തൂരിലേക്ക് പോയ യുവാവിനെ കൊന്ന് 10 ലക്ഷം രൂപ കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശി അമ്പിളി എന്ന ഷാജികുമാർ പിടിയിൽ.
തമിഴ്നാട് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നു
കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. ജെസിബി വാങ്ങുന്നതിനായാണ് കോയമ്ബത്തൂരിലേക്ക് ദീപു പുറപ്പെട്ടത്.
ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കാവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു.