മലങ്കരസഭാ തര്‍ക്കം: സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി.ജസ്റ്റീസ് കെ വി വിശ്വനാഥ് ആണ് പിന്മാറിയത്.സംസ്‌ഥാന സര്‍ക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസില്‍ ഇന്ന്‌ നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഒഴിവാക്കണമെന്നഭ്യര്‍ഥിച്ചു പാലക്കാട്‌ ജില്ലാ കലക്‌ടറും മുന്‍ ചീഫ്‌ സെക്രട്ടറി ഡോ.വി. വേണുവും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നാണു പാലക്കാട്‌ കലക്‌ടര്‍ അറിയിച്ചത്‌. താന്‍ ചീഫ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാല്‍, തന്നെ ഒഴിവാക്കണമെന്നാണു ഡോ. വി. വേണുവിന്റെ അഭ്യര്‍ഥന.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ കലക്‌ടർ ,എസ്‌.പി. ഉള്‍പ്പെടെയുള്ള പോലീസ്‌, റവന്യൂ ഉദ്യോഗസ്‌ഥര്‍ ഇന്നു നേരിട്ടു ഹാജരാകണമെന്നാണു നിർദ്ദേശം നൽകിയത്.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്‌. മൂന്നാമത്തെ കോടതിയില്‍ ഐറ്റം നമ്പര്‍ മുപ്പതായി കേസ്‌ ഇന്നു പരിഗണിക്കുന്നുണ്ട്‌. നിലവില്‍ ജസ്‌റ്റീസ്‌ ബി.ആര്‍. ഗവായ്‌ അധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയില്‍ മാറ്റമുണ്ടാകുമോ എന്നു വ്യക്‌തമല്ല. കേസിന്റെ ഗൗരവം കണക്കിലെടുത്തു സംസ്‌ഥാനത്തിനുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും.മുപ്പതാമത്തെ കേസായതിനാല്‍, സാധാരണ ഉച്ചയോടെ മാത്രമേ സുപ്രീം കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളൂ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....