പേശീഘടന മനസ്സിലാക്കി കായികയിനം തിരഞ്ഞെടുക്കാൻ മാർഗ്ഗവുമായി എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ്

പേശീഘടന മനസ്സിലാക്കി കായികതാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളേജിലെ ഗവേഷകർക്ക് പുതുവർഷത്തിൽ പേറ്റന്റ്.

കോളേജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എഞ്ചിനീയറിംഗ് വകുപ്പ് പ്രൊഫസർ ജി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന് ഐ ഐ ടി മദ്രാസിലെ പ്രൊഫസർ എസ് രാമകൃഷ്ണന്റെ പിന്തുണ നൽകി. ഇവർ രണ്ടുപേർക്കും പുറമെ ഗവേഷണ വിദ്യാർത്ഥികളായ രമ്യആർ നായർ, ദിവ്യ ശശിധരൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

ശരീരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസിലാക്കുന്ന രീതിയാണ് നിലവിൽ അവലംബിക്കുന്ന മാർഗ്ഗം. ചെലവേറിയതും അതേസമയം കാലതാമസമെടുക്കുന്നതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ അത്തരം ശാസ്ത്രീയ രീതികൾ പൊതുവെ ആരും സ്വീകരിക്കാറില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമായി തൊലിപുറത്ത്നിന്ന് ലഭിക്കുന്ന ഇലക്ട്രിക്ക് സിഗ്നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ പേശീഘടന മനസിലാക്കാൻ സാധിക്കുന്നതാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ. ചെലവ് കുറഞ്ഞ ഈ രീതിയിൽ അതിവേഗം ഫലമറിയാനും സാധിക്കും.

കായികമത്സരാർത്ഥികളെ അന്തർദേശീയ മത്സരങ്ങൾക്ക് യോഗ്യരാക്കി മാറ്റാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങൾക്കും ചികിത്സകൾക്കും സഹായകരമാകുന്ന വിവരങ്ങൾ ലഭ്യമാക്കാനും ഈ നൂതന മാർഗ്ഗത്തിനാവും. കായികതാരങ്ങളുടെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ മസിൽ ഫൈബർ ടൈപ്പോളജി വിലയിരുത്തി കഴിവുകൾ തിരിച്ചറിയുന്നതിനും പരിശീലനരീതി വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ കായിക പരിശീലകരെ സഹായിക്കും,” പ്രൊഫ. വേണുഗോപാൽ പറഞ്ഞു.

സ്പോർട്സ് സയൻസ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികൾ എന്നീ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഡി രോഗങ്ങളെത്തുടർന്നുണ്ടാകുന്ന മസിൽ ഫൈബർ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് ക്ലിനിക്കൽ ശാസ്ത്രങ്ങളിൽ ഈ സാങ്കേതികവിദ്യ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....