വേഗത്തിൽ പണമുണ്ടാക്കാൻ ലഹരികടത്തിലേക്ക് തിരിഞ്ഞ എഞ്ചിനീയർ പിടിയിൽ. കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ രവീഷ് കുമാറിനെ(28) ആണ് അറസ്റ്റിലായത്. മാനന്തവാടിയിൽ വച്ച് തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് തന്ത്രപരമായി പിടികൂടുകയായിരുന്നു.സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളുമായി ചേർന്ന് രവീഷ് ലഹരിക്കടത്ത് തുടങ്ങിയത്. കർണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഈ സംഘം വ്യാപകമായി ലഹരിയെത്തിച്ചിരുന്നു