ഞാന്‍ എന്തു പറഞ്ഞാലും എതിര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആളുണ്ട്; ശശി തരൂര്‍

ഞാന്‍ എന്തു പറഞ്ഞാലും എതിര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആളുണ്ട്; വിമര്‍ശിച്ച് തരൂര്‍. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും ആരെയും ഭയമില്ലെന്നും ഡോ. ശശി തരൂര്‍. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യമെന്നും ഇന്ന് പുറത്തുവന്ന വിവാദ പോഡ് കാസ്റ്റിന്റെ പൂര്‍ണരൂപത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം.കോണ്‍ഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് താന്‍. എന്തുപറഞ്ഞാലും എതിര്‍ക്കാനും വിമര്‍ശിക്കാനും സ്വന്തം പാര്‍ട്ടിക്കുള്ളില്‍തന്നെ ആളുകളുണ്ട്. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഐക്യം നല്ലതാണ്. പാര്‍ട്ടിയെ നോക്കി മാത്രം ആളുകളുടെ വോട്ട് കിട്ടുമെന്ന് കരുതിയാല്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതിപക്ഷത്തുതന്നെ ഇരിക്കേണ്ടിവരുമെന്നും തരൂര്‍ വിമര്‍ശിക്കുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ എല്ലാക്കാര്യത്തിലും പഴഞ്ചന്മാരാണെന്നും 10-15 വര്‍ഷം പിന്നിലാണ് അവരെന്നും തരൂര്‍ ആരോപിച്ചു. സ്വകാര്യ യൂണിവേഴ്‌സിറ്റി എന്ന ആശയത്തെ ആദ്യം അവര്‍ എതിര്‍ത്തിരുന്നു. ഇപ്പോള്‍ അനുകൂലിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. രാജ്യ താത്പര്യത്തിന് അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. കേരളത്തിന്റെ വിഷയങ്ങളില്‍ വ്യാപൃതനാവണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ടുകൊണ്ട്മാത്രം ജയിക്കാനാവില്ല.ആളുകളുടെ മനസില്‍ താനുണ്ടെന്നും പബ്ലിക് ഒപീനിയന്‍ പോള്‍സ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ പറയുന്നു.

ബിജെപി തന്റെ ‘ഓപ്ഷനല്ല’. ബിജെപിയില്‍ ചേരുന്നത് മനസിലേയില്ലെന്ന് പറഞ്ഞ തരൂര്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും ഉറപ്പിക്കുന്നു. ഉള്ളില്‍ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ മത്സരിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ വില ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഉണ്ടാവുക. അല്ലാത്ത ഘട്ടത്തില്‍ വിലയില്ല. കാരണം എല്ലായിടത്തും ഇന്‍ഡ്യ സഖ്യത്തിന്റെ എതിരാളി ബിജെപി അല്ലെന്നും ശശി തരൂര്‍ പറയുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...