പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. 2023 ല്‍ സുധീഷ് കുമാർ പരുത്തിപ്പളളി റേഞ്ച് ഓഫീസർ ആയിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയത്.വനം വിജിലൻസിന്‍റെ ശുപാർശയിലാണ് കേസില്‍ നടപടിയെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി സുധീഷ് കുമാർ സസ്പെൻഷനിലായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുൻപാണ് സർവീസില്‍ തിരിച്ച് കയറിയത്.ഇരുതലമൂരിയെ കടത്താനുപയോഗിച്ച പ്രതികളായ സജിത്ത്, രാജ്പാല്‍ എന്നീവരെയും. അവർ ഉപയോഗിച്ച ടയോട്ട ക്വാളിസ് വാഹനത്തെയും ഇദ്ദേഹം അന്ന് കസ്റ്റഡിയിലെടുത്തു. അതിന് ശേഷം കൈക്കൂലി വാങ്ങി ഇവരെ രക്ഷപെടുത്തി.രാജ്പാലിന്‍റെ ബന്ധു നല്‍കിയ ഒരുലക്ഷവും, സജിത്തിന്‍റെ സഹോദരിയുടെ ഗൂഗിള്‍ പേ വഴി അയച്ച 45,000 രൂപയും വനംവകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയും ഡ്രൈവർ ദീപുവിനെയും സസ്പെൻഡ് ചെയ്തത്.