നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ കുടുംബവുമായി ബന്ധപ്പെടാനുള്ള നീക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം.ഈ മാസം 16ന് വധശിക്ഷ നടപ്പിലാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ്. യമൻ പൗരന്റെ കുടുംബമാണ് ധയാധനത്തിൽ നിർണായക തീരുമാനം എടുക്കേണ്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, എ എ റഹീം, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തെഴുതി. ചാണ്ടി ഉമ്മൻ എം എൻ എ ഇന്നലെ കേരള ഗവർണറെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു.

