പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. മൃഗസ്നേഹിയും അനിമൽ റസ്ക്യൂ പഴ്സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണു കേസെടുത്തത്.പൂച്ചയ്ക്ക് ആദ്യം പലഹാരം കൊടുക്കുന്നതും തുടർന്ന് ഇതിനെ കൊന്നു തലയും മറ്റ് അവയവങ്ങളും വേർതിരിച്ച ശേഷം ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചുപരത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമ പേജിലൂടെ പ്രചരിപ്പിച്ചത്.

