പെട്രോൾ കയറ്റുമതിക്കു കമ്പനികൾക്കുമേൽ ചുമത്തിയ അധികതീരുവ കേന്ദ്ര സർക്കാർ ഇന്നുമുതൽ പകുതി യായി വെട്ടിക്കുറച്ചു.പെട്രോൾ, ഡീസൽ കയറ്റുമതി ക്കു ചുമത്തുന്ന റോഡ്, അടിസ്‌ഥാന സൗകര്യ സെസ് ഒഴിവാക്കുകയും ചെയ്തു. മേയ് 16ന് ഏർപ്പെടുത്തിയ പെട്രോൾ കയറ്റുമതി അധികതീരുവ ലീറ്ററിനു മൂന്നു രൂപയെന്നത് ഒന്നര രൂപയാക്കിയാണു കുറച്ചത്.അതേസമയം ഡീസലിന്റെ ലെവി ലീറ്ററിന് 16.6 രൂപയിൽനിന്ന് 13.5 രൂപയായും വിമാന ഇന്ധനത്തിനു 16 രൂപയിൽനിന്ന് 9.5 രൂപയായും കുറച്ചു.ആഭ്യന്തരവിപണിയിലെ ഇന്ധനവിലയെ ഇതു ബാധിക്കില്ല.

