യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് താഴ്ക്കവയൽ മറാമറ്റം സ്വദേശിയാണ് അനില. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.പ്രതി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം കേശവദാസ്പുരം കാക്കനാട് ലെയ്ൻ മറ്റ്ത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മിൽപിറ്റസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡിക്ടീവ് ടെലർ ഗൂഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നിലവിൽ സാൻ്റ് ക്ലാര കൗണ്ടി മെയിൻ ജയിലിലുള്ള അനില ബേബിയെ ഒൻപതിന് കോടതിയിൽ ഹാജരാകും.

