വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം

ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിക്കുമ്ബോള്‍ മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്. ബിജെപിയില്‍ ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്. എ ബി വി പി യിലും യുവമോർച്ചയിലും രാജേഷിൻ്റെ സമകാലീനനായിരുന്ന അഡ്വ . എസ് . സുരേഷ്, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി .തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്ന രാജേഷ് ഒതുക്കപ്പെട്ടതായി ചിലർ പ്രചരിപ്പിച്ചിരുന്നു.

തിരുവനന്തപുരം ഡെപ്യൂട്ടി മേയറാകുന്ന ആശാ നാഥ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവായ ആശാനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് സംവരണ മണ്ഡലത്തില്‍ മത്സരിച്ച്‌ ബി ജെ പി യുടെ വോട്ട് വിഹിതം കാര്യമായി വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കിയതിലൂടെ പട്ടിക ജാതി വോട്ട് സമാഹരിക്കാനുകുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ. മേയർ സ്ഥാനത്തേക്ക് പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ നിന്ന് മത്സരിക്കുന്നതിന് സാധ്യതയുണ്ട്. ശ്രീലേഖ അവഗണിക്കപ്പെട്ടു എന്ന് പ്രചരിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക ബി ജെ പി ക്കുണ്ട്.സി പി ഐ യുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിലൂടെ പൊതു രംഗത്തെത്തിയ വിവി രാജേഷ് സി പി ഐ ബന്ധം ഉപേക്ഷിച്ചാണ് എബിവിപി വഴി ബി ജെ പി യിലെത്തിയത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....