സി എ എ കേരളത്തിലും നടപ്പിലാക്കും: വിശ്വഹിന്ദു പരിഷത്ത്

കേരളത്തില്‍ സി എ എ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ മുസ്‌ലീങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാന്തെ. എറണാകുളത്തെ വി എച്ച് പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എ എ രാജ്യത്തെ പൗരത്വവുമായി ബന്ധപ്പെട്ടതാണ്. ഇത് നടപ്പാക്കുന്നത് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ്. അത് തങ്ങള്‍ നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു റോളുമില്ല എന്നതാണ് വാസ്തവം. ഇത് മറച്ചു വെച്ചുകൊണ്ട് കേരളത്തില്‍ സി എ എ നടപ്പിലാക്കില്ലെന്ന മുഖമന്ത്രിയുടെ പ്രസ്താവന മുസ്ലിം സമൂഹത്തിന്റെ പ്രീതി നേടാനാണ്. സി എ എ ഇന്ത്യയിലുള്ള ആരുടെയും പൗരത്വം ഇല്ലാതാക്കാനുള്ളതല്ല മറിച്ച് പൗരത്വം നല്‍കാനുള്ളതാണ്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുളള ഹിന്ദുക്കള്‍ മതപരമായ കടുത്ത വിവേചനവും ആക്രമണങ്ങളുമാണ് അവിടെ നേരിടുന്നത്. ഇവരെ ഇന്ത്യയിലെത്തിച്ച് പൗരത്വം നല്‍കുകയെന്നതാണ് സി എ എയ്ക്ക് പിന്നിലുളള ലക്ഷ്യം. ഇതിനുള്ള വലിയ പരിശ്രമമാണ് വിശ്വഹിന്ദു പരിഷത്ത് നടത്തിവരുന്നത്.

സി എ എ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞുവെന്നും മിലിന്ദ് പരാന്തെ പറഞ്ഞു. രാജ്യത്തെ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന പണം ക്ഷേത്രങ്ങളുടെ ഉന്നമനത്തിനാവണം ചിലവഴിക്കേണ്ടത്. വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ഇത് ഒരിക്കലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ചിലവഴിക്കാന്‍ പാടില്ലെന്നും മിലിന്ദ് പരാന്തെ പറഞ്ഞു. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍,സുപ്രിം കോടതി അഭിഭാഷകര്‍,സന്യാസിശ്രേഷ്ഠര്‍അടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടു പോകുകയാണ്.

ഏതാനും സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇത് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.കേരളത്തില്‍ നിലവില്‍ രണ്ടും ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് വിഎച്ച്പിക്കുളളത് ഇത് ഈ വര്‍ഷം അഞ്ചു ലക്ഷമാക്കി ഉയര്‍ത്താനുളള പ്രവര്‍ത്തനങ്ങളുമായിട്ടാണ് സംഘടന മുന്നോട്ടു പോകുന്നത്.നിലവില്‍ 1200 ലധികം യൂണിറ്റുകളാണ് കേരളത്തിലുള്ളത് ഇത് മൂവായിരമാക്കി വര്‍ധിപ്പിക്കും.നിരവധി സേവന പദ്ധതികളും സംഘടനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് രാഷ്ട്രീയ സംഘടനയല്ല.അതു കൊണ്ടു തന്നെ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാറുമില്ല. എന്നാല്‍ രാജ്യസ്‌നേഹ സംഘടനയെന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. തിരഞ്ഞെടുപ്പില്‍ വിശ്വഹിന്ദു പരിഷത്തിന് വ്യക്തമായ വീഷണം ഉണ്ട്. ഹിന്ദു വിരുദ്ധരല്ല മറിച്ച് ഹിന്ദുക്കളുടെ വിഷയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്.ഹിന്ദു വിരുദ്ധത രാജ്യത്തിന് ദോഷം വരുത്തുകയേയുളളു.ഹിന്ദുവിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്.ഹിന്ദു സംസ്കൃതി രാജ്യത്തിന്റെ സംസ്‌കൃതിയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്.മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ...