യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം കടുപ്പിച്ച്‌ സിബിഐ.കൊല്ലപ്പെട്ട ഡോക്ടറുടെ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്ത സിബിഐ എട്ട് ഡോക്ടര്‍മാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടര്‍ക്കെതിരെ ലൈംഗീകാതിക്രമം നടന്ന ദിവസം രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സിബിഐ ചോദ്യം ചെയ്തത്. ഇവര്‍ക്ക് പുറമെ ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇതുവരെ കേസില്‍ അറസ്റ്റിലായ 12 പേരെ ഈ മാസം 22 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, സംസ്ഥാനമെങ്ങും അലയടിക്കുന്ന പ്രതിഷേധം തണുപ്പിക്കാന്‍ മമത ബാനര്‍ജി നേരിട്ടിറങ്ങുകയാണ്. മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് തീരുമാനം.

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുകയും രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയും ചെയ്തിരിക്കെയാണ് മമതയുടെ നീക്കം. ഇതോടെ സര്‍ക്കാര്‍ കൊല്ലപ്പെട്ട യുവതി ക്കൊപ്പമാണെന്നും കൊലയാളിയെ യാതൊരു വിധത്തിലും സംരക്ഷിക്കില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മമതയുടെ നീക്കം.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...