രാജ്യത്ത് കമ്മ്യൂണിസറ്റ് ഭരണം ഇല്ലാതായി, ഇത് ഭാരത ജനാധിപത്യത്തിലെ വലിയ ചരിത്രം; നരേന്ദ്ര മോദി

രാജ്യത്ത് കമ്മ്യൂണിസറ്റ് ഭരണം ഇല്ലാതായി, ഇത് ഭാരത ജനാധിപത്യത്തിലെ വലിയ ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിവിഘടനം മുഖ്യ അജണ്ടയായ കമ്യൂണിസ്റ്റുകളെ നിരാകരിക്കാൻ രാജ്യം മുഴുവൻ തയാറാകുമ്പോള്‍ നിർഭാഗ്യമെന്ന് പറയാം, കോണ്‍ഗ്രസ് അവരുമായി മേളിച്ച്‌ പ്രവർത്തിക്കുകയാണ്. രാജ്യത്തെ പിളർത്തി തകർക്കുന്ന കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. പക്ഷേ, കോണ്‍ഗ്രസ് അർബൻ നക്‌സലുകളെ സഹായിക്കാൻ അവർക്ക് കഴിയുന്നിടത്തെല്ലാം സംരക്ഷണം നല്‍കാൻ ശ്രമിക്കുന്നു.

ഒരു രാജ്യവും തമ്മില്‍ സംഘർഷമില്ലാത്ത സംവിധാനമാണ് കേന്ദ്ര സർക്കാരും ബിജെപിയും വിഭാവനം ചെയ്യുന്നത്. എന്നാല്‍, ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും അങ്ങനെ അല്ലായിരുന്നു. അവർ മൂന്നിനെയും ജനങ്ങള്‍ മാറ്റി. അവർക്ക് വിഭജനത്തിന്റെ രാഷട്രീയമാണ്. അവർക്ക് ചേർക്കുന്നതിലല്ല, അകറ്റുന്നതിലാണ് താല്‍പര്യം. ചിലർ ഭാഷയുടെ പേരില്‍, ചിലർ ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. പക്ഷേ ജനത ഇവർക്ക് മറുപടി നല്‍കി. വിവാദങ്ങളല്ല, വികാസം വേണമെന്ന് പറഞ്ഞു. വിഭജനമല്ല, വിശ്വാസം വേണമെന്ന് പറഞ്ഞു.
വനിതാ സംവരണത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ കോണ്‍ഗ്രസ് തടഞ്ഞു. ബംഗാളിലെ വനിതകള്‍, ടിഎംസി ആ നിയമത്തിനോട് എടുത്ത നിലപാടിന് തക്ക ശിക്ഷ നല്‍കി. തമിഴ്‌നാട്ടിലും അത് സംഭവിച്ചു. കേരളത്തിലെ യുഡിഎഫിനെ സ്ത്രീകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പഠിപ്പിക്കുമെന്ന് ഉറപ്പ്. യുപിയില്‍ സമാജ്‌വാദി പാർട്ടിയെ മഹിളകള്‍ പഠിപ്പിക്കും.എന്നാല്‍, മറ്റെല്ലാ സർക്കാരുകളോടുമെന്ന പോലെ ബംഗാള്‍, കേരളം, തമിഴ്‌നാട് സർക്കാരുകളുമായി വികസനത്തിന്റെ കാര്യത്തില്‍ തോളോട് തോള്‍ ചേർന്നു പ്രവർത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക്ഭാരതം വളരണമെന്നും ഭാരതീയത വളരണമെന്നുമാണ് ചിന്ത. ബിജെപി പ്രാദേശിക ആവശ്യങ്ങള്‍ സാധിച്ച്‌ ദേശീയ വികാരം സാദ്ധ്യമാക്കണമെന്ന സങ്കല്‍പ്പമുള്ള പാർട്ടിയാണ്, മോദി വിശദീകരിച്ചു.തെരഞ്ഞെടുപ്പിന്റെ വിജയോത്സവത്തില്‍ ന്യൂദല്‍ഹി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...