ചികിത്സാപ്പിഴവിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി പരാതി.വടകര വാണിമേല്‍ സ്വദേശി റീജിത്ത് (46) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.വൃക്കയിലെ കല്ലിന് ചികിത്സയ്‌ക്കെത്തിയതായിരുന്നു റീജിത്ത്.കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ആദ്യ സർജറിയും ഈ വർഷം ഏപ്രിലില്‍ രണ്ടാമത്തെ സർജറിയും ചെയ്‌തു. സർജറി ചെയ്‌തതില്‍ വീഴ്‌ചയുണ്ടായെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലതുഭാഗത്ത് ചെയ്‌തെന്നും തുടർന്ന് ഇവിടെ പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബം ആരോപിച്ചു.

