മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും, ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലും, CMRL ഓഫീസുകളിലും ഇ.ഡി പരിശോധന.12 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നുണ്ട്.ഇന്ന് പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലും, കൂടാതെ കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന നടക്കുന്നത്.ബേക്കറി ജംക്ഷനിലെ വീട്ടിൽ പിണറായി വിജയനുണ്ടായിരുന്നു.റിയാസിൻ്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇവിടെ റിയാസ് ഇല്ലെന്നാണ് വിവരം.. ഭാര്യയും, പിണറായി വിജയൻ്റെ മകളും സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയയുമായ വീണ വീട്ടിലുണ്ട്.സിഎംആർഎൽ ഓഫിസിലും കൂടാതെ ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.വൻ സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പരിശോധന നടത്തുന്നത്.കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിൻ്റെ ആവശ്യം ഹൈക്കോടതി തള്ളിയത് ഇന്നലെ
മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്സ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിൻ്റെ ആവശ്യം ഹൈക്കോടതി തള്ളിയത് ഇന്നലെ .24 മണിക്കൂറിനകം പരിശോധനകൾ ഇഡി പുനഃരാരംഭിച്ചു.എക്സാലോജിക്-സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം.പിണറായി വിജയന്റെ വീട്ടിലും, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ ഓഫീസുകളിലും ബുധനാഴ്‌ച രാവിലെയോടെ ഇഡി പരിശോധനകൾ ആരംഭിച്ചു.കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌ലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം.ഈ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികൾ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും തള്ളിയിട്ടുണ്ട്. എന്നാൽ ഇഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.

