പഞ്ചാബിൽ രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനം.അമൃത്സറിലും ജലന്ധറിലുമാണ് സ്ഫോടനമുണ്ടായത്.ജലന്ധറിൽ ചൊവ്വാ ഴ്ച രാത്രി എട്ടോടെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഇ രുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.ഇത് തീപിടിത്തമായിരുന്നെന്നായിരുന്നു പോലീസിൻറെ പ്രാഥമിക നിഗമനം. പിന്നീട് സ്ഫോടന സാധ്യത പരിശോധിക്കുകയായിരുന്നു.സ്ഥലത്ത് സൈന്യവും പോലീ സും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്.അമൃത്സറിൽ ഖാസ കന്റോൺമെന്റിന് സമീപം രാത്രി 10:50നാണ് രണ്ടാമത്തെ സ് ഫോടനമുണ്ടായത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികളാണ് പോലീസിനെ വിവ രം അറിയിച്ചത്. സ്ഥലത്തും പരിശോധന തുടരുകയാണ്.

