സാക്ഷരതാ മിഷന്‍ വഴി ഇനി ബിരുദ പഠനവും

സംസ്ഥാന സാക്ഷരതാ മിഷന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നു. ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ തുടര്‍പഠനം എന്ന നിലയിലാണ് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാക്ഷരതാ മിഷന്‍ വഴി ഈ വര്‍ഷം 770 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ പാസായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലായി ഏതാണ്ട് ആറായിരത്തിലധികം പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പാസായി. ഇവരില്‍ ഭൂരിഭാഗം പേരും ഡിഗ്രി പഠനത്തിന് താല്‍പര്യമുള്ളവരാണ്. സാക്ഷരത മിഷനിലൂടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴിതന്നെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതിനാണ് ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത്. ബിരുദ പഠനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന സാമ്പത്തിക സഹായവും ലഭ്യമാക്കും. തുല്യതാ പഠനത്തിനുശേഷം ബിരുദത്തിന് ചേരുന്നവര്‍ക്ക് പ്രത്യേക പഠന ക്ലാസുകളും അക്കാദമിക സഹായവും സാക്ഷരതാ മിഷന്‍ ലഭ്യമാക്കും.

ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ 23 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ബിരുദ പഠന സെമിനാര്‍ സംഘടിപ്പിക്കും. ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് സെമിനാറിന് നേതൃത്വം നല്‍കും. ഇതോടൊപ്പം നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി ഒലീന മുഖ്യാതിഥിയാകും. ഫുള്‍ എ പ്ലസ് നേടിയ പഠിതാവ്, പ്രായം കൂടിയ പഠിതാവ്, 100 ശതമാനം വിജയം നേടിയ പഠനകേന്ദ്രം, ജനപ്രതിനിധികള്‍, ഓരോ പഠന കേന്ദ്രത്തില്‍ നിന്നും മികച്ച സ്‌കോര്‍ നേടിയ പഠിതാവ് എന്നിവരെ പരിപാടിയില്‍ അനുമോദിക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....