ചട്ടലംഘനം ഒഴിവാക്കാൻ അസാധാരണ നീക്കവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ.സെനറ്റ് യോഗത്തിന് മുമ്പ് സ്പെഷ്യൽ സെനറ്റ് യോഗമാണ് വിസി വിളിച്ചത്. ഒക്ടോബർ നാലിനാണ് സ്പെഷ്യൽ സെനറ്റ് യോഗം വിളിച്ചത്. നവംബർ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടവിരുദ്ധമാകുമെന്ന് മുന്നിൽ കണ്ടാണ് നീക്കം. നാലു മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്നാണ് സർവകലാശാല ചട്ടം. ഗവർണറെ പങ്കെടുപ്പിക്കാൻ ചട്ടം ലംഘിച്ചായിരുന്നു വി.സി നവംബർ ഒന്നിന് യോഗം വിളിച്ചത്. ഇത് മറികടക്കാനാണ് ഇപ്പോൾ വി.സിയുടെ അസാധാരണ നീക്കം. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിലെ അജണ്ട. ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇതനുസരിച്ച് ഒക്ടോബർ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ ഇത് മറികടന്ന് നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചു സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണ് വിസി

