മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയൻ

ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്.

അതിരൂപതയുടെ 5-ാം മത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം.മാർ മാത്യു കാവുകാട്ട്, മാർ ആൻ്റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവരാണ് രൂപതയെ നയിച്ച ആർച്ച് ബിഷപ്പുമാർ.

1972 ഫെബ്രുവരി 2 ന് ജനിച്ച ബിഷപ്പ് മാർ തോമസ് തറയിൽ ചങ്ങനാശേരിയിൽ ടി ജെ ജോസഫിൻ്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയ മകനാണ് .

ചങ്ങനാശേരി സെൻ്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗമാണ്. പ്രാഥമിക വിദ്യാഭ്യാസം ചങ്ങനാശേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം ഫാത്തിമാപുരത്തെ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ചങ്ങനാശേരി സെൻ്റ് ബെർച്ച്മാൻസ് കോളജിൽ പ്രീഡിഗ്രി കോഴ്സും പൂർത്തിയാക്കി.

തുടർന്ന് അദ്ദേഹം വൈദിക രൂപീകരണത്തിനായി ചങ്ങനാശേരി ആർക്കിപാർക്കിയുടെ മൈനർ സെമിനാരിയായ, കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു.

വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അദ്ദേഹം തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ പഠനം പൂർത്തിയാക്കി. ചങ്ങനാശേരി സെൻ്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളിയിൽ വച്ച് 2000 ജനുവരി 1 ന് മാർ ജോസഫ് പവ്വത്തിൽ വൈദികനായി അഭിഷിക്തനായി .

തുടർന്ന് ഫാദർ തറയിൽ അതിരമ്പുഴ പള്ളി, നെടുംകുന്നം പള്ളി, കോയിൽമുക്ക്-എടത്വാ പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്ഠിച്ചു. 2004 ൽ താഴത്തുവടകര പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു .

പിന്നീട് അദ്ദേഹം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറൽ പഠനം നടത്തി.റോമിലെ ഡോക്ടറേറ്റിന് ശേഷം 2011-ൽ ആലപ്പുഴയിലെ പുന്നപ്രയിലുള്ള ധനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗൺസിലിംഗിൻ്റെ ഡയറക്ടറായി നിയമിതനായി. അദ്ദേഹം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി, നാഷണൽ വൊക്കേഷൻ സർവീസ് സെൻ്റർ എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

2017 ജനുവരി 14 ന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന സീറോ മലബാർ സഭയിലെ ബിഷപ്പുമാരുടെ സിനഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി ഫാ.തോമസ് തറയിലിനെ തിരഞ്ഞെടുത്തു . മാർ ജോസഫ് പെരുന്തോട്ടം 2017 ഏപ്രിൽ 23-ന് സഹായമെത്രാനായി അഭിക്ഷേകം നൽകി.അഗ്രിപ്പിയയിലെ സ്ഥാനപതിയായും തിരഞ്ഞെടുക്കപ്പെട്ടു.

1887 മെയ് 20ന് ആണ് ലെയോ പതിമൂന്നാമൻ മാർപാപ്പ കോട്ടയം, തൃശൂർ വികാരിയത്തുകൾ സ്ഥാപിച്ചത്. ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് അത്. കോട്ടയം വികാരിയത്തിന്റെ വളർച്ചയും തുടർച്ചയുമാണ് ഇന്നത്തെ ചങ്ങനാശ്ശേരി അതിരൂപത. 1896 ൽ കോട്ടയം വികാരിയത്തിന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി വികാരിയത്തായി അതിനെ പുനഃക്രമീകരിച്ചു.1923 ൽ സീറോ മലബാർ ഹൈരാർക്കി രൂപംകൊള്ളുകയും ചങ്ങനാശ്ശേരി രൂപത സ്ഥാപിതമാവുകയും ചെയ്തു.1959ൽ രൂപതയെ ചങ്ങനാശ്ശേരി അതിരൂപതയായി ഉയർത്തി.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...