വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകള്‍

വി.ഡി.സതീശൻ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകള്‍. വി.എൻ വാസവൻ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനം.രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയതും ഏറ്റവും കുറച്ച്‌ ഉപയോഗിച്ചതുമായ കാർ എന്ന നിലയിലാണ് ഇത് മുഖ്യമന്ത്രിക്ക് അനുവദിച്ചത്.

മുഖ്യമന്ത്രി ഒന്നാം നമ്പർ വാഹനം ഉപയോഗിക്കുമ്പോള്‍, പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് 2 -ാം നമ്പർ കാർ . ഘടകകക്ഷി മന്ത്രിമാർ തുടർന്നുള്ള നമ്പരുകള്‍ ഉപയോഗിക്കും. ഇതിനുശേഷമാകും കോണ്‍ഗ്രസ് മന്ത്രിമാർക്ക് സീനിയോറിറ്റി അനുസരിച്ച്‌ കാറുകളുടെ നമ്പർ ലഭിക്കുക.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കാറുകള്‍ പൊലീസ് തിരിച്ചെടുത്തിരുന്നു. മൂന്നു വാഹനങ്ങള്‍ മാത്രം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായാല്‍ മതിയെന്നാണ് നിർദ്ദേശം. പൈലറ്റ് മാത്രം മതിയെന്ന വി.ഡി.സതീശന്റെ നിർദ്ദേശം പൊലീസ് അംഗീകരിച്ചില്ല. എസ്‌കോർട്ട് ഒഴിവാക്കാരുതെന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വിലയിരുത്തുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം.പഴയ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയ മന്ത്രിമാർക്ക് നല്‍കാനാണ് നിർദ്ദേശം. അതുവരെ ആവശ്യമെങ്കില്‍ ടൂറിസം വകുപ്പ് താല്‍ക്കാലിക വാഹനം നല്‍കും.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...