ദേശീയ പണിമുടക്ക് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി; കെ കെ വിജയകുമാർ

ഒരു വിഭാഗം തൊഴിലാളി യൂണിയനുകൾ ഈ മാസം പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തൊഴിലാളി താൽപര്യമല്ല രാഷ്ടിയ പ്രേരിതം മാത്രമാണ് എന്ന് ബി എം എസ് ദേശീയ സമിതിയംഗം കെ കെ വിജയകുമാർ..തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് തയ്യാറാക്കിയ ലേബർ കോഡിലെ ചില നിയമങ്ങളെ സംബന്ധിച്ചുള ആശങ്കകൾ ബി എം സ് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയും അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്യുകയാണ്. എന്നാൽ സർക്കാർ വിളിച്ച ചർച്ചകളിൽ പങ്കെടുക്കാതെ അന്ധമായ രാഷ്ട്രീയ വിരോധം തൊഴിലാളികളുടെ മുകളിൽ അടിചേൽപ്പിച്ചു തൊഴിലാളികളെ വഞ്ചിക്കുന്ന തൊഴിലാളി യൂണിയനുകൾ ആണ് യഥാർത്ഥത്തിൽ ഇപ്പോൾ ദേശീയ പണിമുടക്കുമായി ഇറങ്ങിയിരിക്കുന്നത്.ബി എം സ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുവ നേതൃത്വ ശിബിരം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബി എം എസ് കോട്ടയം ജില്ല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ് വിനയകുമാർ അധ്യക്ഷത വഹിച്ചു. നാല് കാലാംശങ്ങളായി നടന്ന ശിബിരത്തിൽ സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ , രാഷ്ടീയ സ്വയം സേവക സംഘം ഉത്തരകേരളം പ്രാന്ത സഹകാര്യവാഹ് കെ ബി ശ്രീകുമാർ തുടങ്ങിയവർ വിഷയാവതരണം നടത്തി.ജില്ലാ സെക്രട്ടറി പി ആർ രാജീവ് , വൈസ് പ്രസിഡന്റ് എസ് എസ് ശ്രീനിവാസ പിള്ള , ഖജാൻജി കെ ജി ശ്രീകാന്ത് ,ജില്ലാ ഭാരവാഹികളായ ജോസ് ജോർജ്, രതീഷ് കെ രാജ്, സൂരജ് മുതുകാട്ട് , ഷാനി പി തമ്പി , രഞ്ജിത്ത് വി ആർ, കെ ആർ രതീഷ് ചന്ദ്രൻ, എ പി കൊച്ചു മോൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....